ഈ അനിമേഷൻ നോക്കൂ

Friday, December 2, 2011

മാതൃഭൂമിയിൽ വന്ന അനിമേഷൻ ഇവിടെ ക്ലിക്ക് ചെയ്ത് ഒന്ന് ശ്രദ്ധിക്കൂ. 

1 comments:

SANTHOSH.G.KRISHNA said...

മുല്ല പെരിയാര്‍ കേസില്‍ പ്രധിരോതത്തില്‍ ആയ തമിഴ്നാട്‌ വര്‍ഷങ്ങളായി പാരിതോഷികം പറ്റി തങ്ങളുടെ താല്പര്യത്തിനു കൂട്ടുനിന്ന
കേരള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കണക്കെടുക്കുന്നു.ഒപ്പം സര്‍ക്കാരിന്റെ ഔദാര്യതോടെ തമിഴ്നാട്ടില്‍ ഇവര്‍ വാരികൂട്ടിയ ഭൂസ്വത്തിന്റെയും വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ രഹസ്യമായി നീകം തുടങ്ങി. ഡാമിന്റെ അറ്റകുറ്റ പണികള്‍ക്കായി തങ്ങള്‍ ചിലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വദീനിക്കാന്‍ ചിലവഴിച്ചതയാണ്‌ തമിഴ്നാടിന്റെ കണക്കു. ഇതിനു വേണ്ടി തമിഴ്നാട്‌ കാലാകാലങ്ങളായി ഒഴുക്കുന്നത് കോടികളാണ്.കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും,മധുരയിലും , രാമനാടപുറത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചത് നൂറുകണക്കിന് ഏക്കറാണ്.എറണാകുളം ജില്ലയില്‍ നിന്നുള ഒരു എം.എല്‍.എ.യ്ക് തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കര്‍ ഉണ്ട്.ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച തിരുവനതപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമാന്നുരില്‍ ഉള്ളത് 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്ത് സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പംത്തിനു അടുത്ത് ഉത്തമപാളയത്തില്‍ 60 എക്കാറുണ്ട്.കട്ടപ്പന കുമളി മേഖലയിലെ ചില ഇടതു വലതു നേതാക്കളും മുല്ലപെരിയരിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഭൂമി സമ്പാദിച്ചു എന്നാണ് അറിവ്. പല നേതാക്കളും ബിനാമി പേരില്‍ എവടെ ഒക്കെ ധാരാളം ഭൂസ്വത്ത് വാങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണ്‌ തമിഴ്നാട്ടിന്റെ നാല് അതിര്‍ത്തി ജില്ലകളില്‍ കൃഷി നടത്തുന്നതെന്നാണ് കേരളത്തിന്റെ വാദം , പക്ഷെ ഈ ജില്ലകളിലെ വിളഭൂമികളില്‍ നല്ലൊരു പങ്ക് കേരളത്തിലെ നേതാക്കളുടെതാണ് എന്നാ ആരോപണവും ആയിട്ടാണ് വൈകോ അടക്കമുള്ള തമിഴ് നേതാക്കള്‍ തിരിച്ചടിക്കുനത്.കമ്പം , തേനി ഭൂമിയുള്ള കേരള നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ അതതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക്‌ രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുല്ലപെരിയാര്‍ സമരം ശക്തമാക്കുന്ന പക്ഷം ഇവരുടെ ഒക്കെ പേരുവിവരങ്ങള്‍ പുറത്തു വിടുകയാണ് തമിഴ് തന്ത്രം . ഡാമില്‍ ബലക്ഷയം ഉണ്ടെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 1979 ലാണ് തമിഴ്നാട്‌ മുല്ലപെരിയറില്‍ അറ്റകുറ്റ പണികള്‍ നടത്തിയത് , ഈ പണികള്‍ പൂര്‍ണമായും അവസാനിച്ചത്‌ 1993 ല്‍ ആണ്. ഈ കാലയളവില്‍ ആണ് ഭൂരിഭാഗം കേരള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ ഭൂമി സ്വന്തമാക്കിയത്. മുല്ലപെരിയരിലെ ജല നിരപ്പ് ഇപ്പോള്‍ കേരളം ആവശ്യപെടുന്ന 120 അടിയില്‍ സ്ഥിരപെടുത്താന്‍ പലതവണ അവസരം ഒരുങ്ങിയതാണ് , അന്ന് തമിഴ്നാടുമായി ചര്‍ച്ചകള്‍ നടത്തിയ കേരള നേതാക്കളുടെ ഉപേക്ഷ ആണ് ജലനിരപ്പ്‌ 136 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. കടപ്പാട് - മംഗളം ദിനപത്രം ഡിസംബര്‍ 02
അതുകൊണ്ട് ഇവിടെ വസിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്ക് ജീവന്‍ വേണമെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറിക്കോളു. ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ഈ രാഷ്ട്രീയകാര്‍ എല്ലാം താമസിക്കാതെ മലക്കം മറിയും , അതിന്റെ ലക്ഷണങ്ങള്‍ ഒക്കെ കണ്ടു തുടങ്ങി , ഇന്ന് എ ജി മൊഴിമാറ്റും നാളെ മന്ത്രിമാരും , മുല്ലപെരിയാര്‍ ഡാം ഇനി ഒരു 100 വര്‍ഷം കൂടി നിലനില്കുംമെന്നും പ്രസ്താവനയും ഉണ്ടാകും. അവരോ അവരുടെ ആള്‍കാരോ ആരും ഇവിടെ താമസിക്കുന്നില്ല . "ആരാന്‍റെ അമ്മ മരിച്ചാല്‍ നമ്മുക്കെന്താ".

Bookmark and Share