സമവായത്തിന് സാദ്ധ്യത

Tuesday, December 28, 2010

മുല്ലപ്പെരിയാർ വിഷയത്തിൽ സമവായത്തിന് സാദ്ധ്യത തെളിഞ്ഞുവരുന്നു. നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്തി പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നിർദ്ദേശം വന്നേക്കാം. 2010 ഡിസംബർ 29ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ...

Read more...

ബലക്ഷയമെന്ന് ശാസ്ത്രീയ കണ്ടെത്തലുകൾ

Thursday, December 23, 2010

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം വ്യക്തമാക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകൾ പുറത്തുവന്നു. ദീപിക ഓൺലൈനിൻ 23 ഡിസംബർ 2010ന് വന്ന വാർത്ത വായിക്കൂ.

Read more...

ഉന്നതാധികാര സമിതിയുടെ സന്ദർശനം

Wednesday, December 22, 2010

മുല്ലപ്പെരിയാർ ഡാമും ബേബി ഡാമുമൊക്കെ സന്ദർശിച്ച് ഉന്നതാധികാര സമിതി മടങ്ങി. ഇനി തീരുമാനങ്ങൾക്കായി കാത്തിരിക്കാം. ദീപിക ഓൺലൈനിലും ഹിന്ദുവിലും വന്ന വാർത്തകൾ വായിക്കൂ.

Read more...

ഇന്ന് മുല്ലപ്പെരിയാറിൽ

Monday, December 20, 2010

ന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാറിൽ എത്തുന്നു. മെട്രോ വാർത്തയിൽ വന്ന ലേഖനം വായിക്കൂ.

Read more...

ഉന്നതാധികാര സമിതി എത്തി

ന്നതാധികാര സമിതി ഡാം പരിശോധനയ്ക്കായി കേരളത്തിലെത്തി. ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

സുപ്രധാന ദിനം

Sunday, December 19, 2010

മുല്ലപ്പെരിയാർ വിഷയത്തിൽ നാളെ (2010 ഡിസംബർ 21 ചൊവ്വ) ഒരു സുപ്രധാന ദിനമാണ്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നത് നാളെയാണ്. ദീപിക ഓൺ‌ലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

ജലനിരപ്പ് 133 അടിയായി.

Saturday, December 4, 2010

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരക്ക് 133 അടിയായി. ദീപിക ഓണ്‍ലൈനില്‍ 5 ഡിസംബര്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

ജലനിരപ്പ് 132 അടിയായി.

Wednesday, December 1, 2010

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയായി. 2 ഡിസംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

കനത്ത നാശം വരുമെന്ന് കേരളം

മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും പറ്റിയാല്‍ കേരളത്തിന് കനത്ത നാശം വരുമെന്ന് ഉന്നതാധികാരസമിതിയെ കേരളം അറിയിച്ചു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഉടമസ്ഥാവകാശം വേണമെന്ന് കേരളം

മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ ഡാമിന്റെ ഉടമസ്ഥതാവകാശവും, നടത്തിപ്പിനും അറ്റപ്പണികള്‍ക്കുമുള്ള അവകാശങ്ങളും വേണമെന്ന് ഉന്നതാധികാരസമിതിക്ക് മുന്നാകെ കേരളം  ആവശ്യപ്പെട്ടു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

സത്യവാങ്‌മൂലം സമര്‍പ്പിച്ചു

Monday, November 29, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിക്ക് മുന്നെ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. 29 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ജലനിരപ്പ് 126 അടി ആയി

Saturday, November 27, 2010

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് 126 അടി ആയി. നവംബര്‍ 28ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്‌നാട് ജലം കൊണ്ടുപോകുന്നില്ല. ജലനിരപ്പ് ഉയര്‍ന്നു.

Wednesday, November 24, 2010

മിഴ്‌നാട്ടിലും മഴ കനത്തതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്ന് ജലം കൊണ്ടുപോകുന്നത് അവര്‍ നിര്‍ത്തി. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 24 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ചോര്‍ച്ച തടയാനാവില്ല - തമിഴ്‌നാട്

Wednesday, November 17, 2010

ലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാറിലെ ചോര്‍ച്ച തടയാനാവില്ലെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. 18 നവംബര്‍ 2010ന് മനോരമ ഓന്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്‌നാടിന്റെ ഉപാധികള്‍

Thursday, November 11, 2010

പുതിയ അണക്കെട്ടിന് തമിഴ്‌നാടിന്റെ ഉപാധികളോടെയുള്ള സമ്മതം കിട്ടിയേക്കും. പക്ഷെ അതെല്ലാം കൂടുതല്‍ കുരുക്കുകളിളേക്കാണ് സൂചന നല്‍കുന്നത്. മാതൃഭൂമി ഓണ്‍ലൈനില്‍ 12 നവംബര്‍ 2010ന് വന്ന് വാര്‍ത്ത വായിക്കൂ.

Read more...

ശ്രീ. ജയിംസ് വിത്സന്റെ ബ്ലോഗ്

Monday, November 8, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗാണ് ശ്രീ.ജയിംസ് വിത്സന്റെ ഇന്‍ സേര്‍ച്ച് ഓഫ് ട്രൂത്ത്.

വൈദ്യുതി ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‍സിക്യുട്ടീവ് എഞ്ചീനീയര്‍ ആയ അദ്ദേഹം ഇപ്പോള്‍ മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്ലില്‍ ഒരു അംഗമായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു. 2006 മുതല്‍ മുല്ലപ്പെരിയാറുമായി കേസുമായി ബന്ധമുള്ള ആളാണ് അദ്ദേഹം.

നമുക്ക് അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ ഇനിയും  കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Read more...

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മിഴ്‌നാട് നടത്തുന്ന മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട്, കേരള സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതി സമര്‍പ്പിച്ചു. 09 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഡാമുകള്‍ക്ക് സമീപം ഭൂചലനം

Saturday, November 6, 2010

ടുക്കി ജില്ലയില്‍ ഡാമുകള്‍ക്ക് സമീപം ചെറിയ തോതില്‍ ഭൂചലനം. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഉണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം ദൂരെയായിരുന്നു. 07 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

കരുണാനിധി പറയുന്നത്

മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണി സുപ്രീം കോടതി അനുമതിയോടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി. 06 നവംബര്‍ 2010ന് മനോരമ, ദീപിക ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിക്കൂ.


Read more...

മാദ്ധ്യമങ്ങള്‍ കുറേക്കൂടെ ഉത്തരവാദിത്വം കാണിക്കണം..

Thursday, November 4, 2010

മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി എഴുതുമ്പോഴും പരാമര്‍ശിക്കുമ്പോഴുമൊക്കെ പ്രമുഖ പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളുമൊക്കെ കുറച്ചൊക്കെ ശ്രദ്ധിക്കണം, കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. മാദ്ധ്യമങ്ങളാണ് മറ്റാരേക്കാളും മാദ്ധ്യമങ്ങളാണ് ഈ വിഷയമൊക്കെ നന്നായി മനസ്സിലാക്കേണ്ടത്. മാദ്ധ്യമങ്ങളിലൂടെ വേണമല്ലോ അഭ്യസ്ഥ വിദ്യരാണെങ്കിലും, ഈ വിഷയത്തില്‍ അജ്ഞതയുള്ള ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ !

ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്. മാധ്യമം വാരികയുടെ 2010 വാര്‍ഷികപ്പതിപ്പില്‍ ‘രാജാവും മന്ത്രിയും‘  എന്ന പേരില്‍ വന്ന ഒരു ലേഖനമുണ്ടായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. എന്‍.കെ.പ്രേമചന്ദ്രനും തമ്മിലുള്ള ഒരു സംസാരമായിരുന്നു ആ ലേഖനത്തിലെ വിഷയം. സംസാരത്തിനിടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും കടന്ന് വരുന്നുണ്ട്.

ഈ ലേഖനം അച്ചടിച്ചപ്പോള്‍ ‘മാധ്യമം‘ വരുത്തിയ പിഴവ് താഴെ ചിത്രത്തില്‍ നോക്കൂ.


999 എന്നതിന് പകരം 99 എന്ന് മാത്രമാണ് അവര്‍ അച്ചടിച്ചിരിക്കുന്നത്. മന്ത്രി പ്രേമചന്ദ്രന്‍ അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല, കാരണം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. അച്ച് നിരത്തിയ ആള്‍ക്ക്, അല്ലെങ്കില്‍ ഈ ലേഖനം കമ്പോസ് ചെയ്ത വ്യക്തിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള അഞ്ജതയാണ് ഈ പിശകിന് കാരണം.

ഇതിന്റെ ഫലമായിട്ട് എന്താണുണ്ടാകുന്നത് ? വായനക്കാര്‍ക്ക് ഇടയിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. അല്ലെങ്കില്‍ അവര്‍ ചിന്താക്കുഴപ്പത്തിലാകുന്നു. ജേണലിസ്റ്റുകള്‍, അവിടന്നും ഇവിടുന്നും വാര്‍ത്തകള്‍ ശേഖരിച്ച് കൊണ്ടുവരുന്ന യന്ത്രങ്ങള്‍ മാത്രമാകരുത്. എല്ലാ വിഷയങ്ങളിലും കുറേശ്ശെയൊക്കെ പൊതുവിജ്ഞാനം ഉള്ളവരാണെന്ന് പത്രസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. എഡിറ്റര്‍മാരുടെ കാര്യത്തിലും കമ്പോസര്‍മാരുടെ കാര്യത്തിലുമൊക്കെ ഇപ്പറഞ്ഞത് ബാധകമാണ്.

Read more...

ഭൂചലനം 65 കി.മീ അകലെ

കോന്നി ഭൂചലനം   മുല്ലപ്പെരിയാര്‍ ഡാമിന് 65 കിലോമീറ്റര്‍ അകലെ മാത്രം. കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ ? മാതൃഭൂമിയില്‍ 04 നവംബര്‍ 2010ന് വന്ന വാര്‍ത്ത മുഴുവനുമായി വായിച്ചിട്ട് തീരുമാനിക്കൂ.

Read more...

തമിഴ്‌‌നാട് തെറ്റിദ്ധരിപ്പിക്കുന്നു:- പ്രേമചന്ദ്രന്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണികള്‍ എന്ന പേരില്‍ തമിഴ്‌നാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്ന് ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. 04.നവംബര്‍ 2010 ന് മാതൃഭൂമി ഓണ്‍ലൈനിലും ദീപിക ഓണ്‍ലൈനിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...

സന്ദര്‍ശന തീയതികളില്‍ മാറ്റം

Sunday, October 31, 2010

ന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശന തീയതികളില്‍ മാറ്റം. 30 ഒക്‍ടോബര്‍ 2010ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

സമിതിയുടെ ചോദ്യങ്ങളില്‍ ആശങ്ക

ന്നതാധികാര സമിതിയുടെ ചോദ്യങ്ങളില്‍ ആശങ്ക. 22 ഒക്‍ടോബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഡാമിന്റെ നിജസ്ഥിതി മറച്ചുവെക്കാന്‍ ശ്രമം തുടങ്ങി.

Monday, October 25, 2010

ഡിസംബര്‍ 7ന് ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം നേരിട്ട് സന്ദര്‍ശിക്കുമെന്നുള്ളതുകൊണ്ട് ഡാമിന്റെ ദയനീയ സ്ഥിതി മറച്ചുവെക്കാന്‍ ധൃതഗതിയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നു തമിഴ്‌നാട് സര്‍ക്കാര്‍. തേനി കളക്‍ടര്‍ അടക്കമുള്ളവരാണ് പണികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒക്‍ടോബര്‍ 24ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.....

ഡാമിന് കുഴപ്പം ഒന്നും ഇല്ലെന്ന് വാദിക്കുന്ന തമിഴ്‌നാട് എന്തുകൊണ്ടാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നമ്മള്‍ ഇത്രയും ജനങ്ങളുടെ ജീവിതം തുലാസിലാണെന്ന് നന്നായി അറിഞ്ഞിട്ടും എന്തുകൊണ്ട് വൈക്കോയെപ്പോലുള്ളവര്‍ ഇങ്ങനെയൊക്കെ പ്രസ്ഥാവനകള്‍ ഇറക്കുന്നു ? ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് സോദരരേ. അല്‍പ്പം മനുഷ്യത്വം കാണിക്കൂ.

Read more...

വൈക്കോ കേരളത്തിനെതിരെ വീണ്ടും

Saturday, October 23, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് നേതാവ് വൈകോ വീണ്ടും രംഗത്ത്. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 24ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

നേരിട്ട് തെളിവെടുപ്പ്

Saturday, October 16, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ട് തെളിവെടുപ്പ് നടത്താന്‍ ഡിസംബര്‍ 17ന് ഉന്നതാധികാര സമിതി ഡാം സൈറ്റില്‍ എത്തുന്നു. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 16ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ രേഖകളുമായി തമിഴ്‌നാട്

Monday, October 4, 2010

മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക സാദ്ധ്യതാ റിപ്പോര്‍ട്ടിനെ നേരിടാന്‍ തമിഴ്‌നാട് പുതിയ രേഖകള്‍ ഹാജരാക്കി. 04.10.2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

സമിതിയുടെ കാലാവധി നീട്ടി

Monday, September 20, 2010

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവിഷയത്തെപ്പറ്റി പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി 6 മാസത്തേക്ക് കൂടെ നീട്ടി. ദീപിക ഓണ്‍ലൈനില്‍ 21.09.2010 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ പഠനറിപ്പോര്‍ട്ട് തിങ്കളാഴ്ച്ച

Sunday, September 5, 2010

പുതിയ പഠന റിപ്പോർട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും. മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ

Read more...

ഐ.ഐ.ടി. വിദഗ്ദ്ധര്‍ ഹാജരാകും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് റൂര്‍ക്കി ഐ.ഐ.ടി യുടെ റിപ്പോര്‍ട്ട് നാളെ കേരളം വിദഗ്ദ്ധസമിതിക്ക് മുന്നാലെ ഹാജരാക്കും. 5 സെപ്റ്റംബര്‍ 2010ന് ദീപിക ഓണ്‍ലൈനിലും മാതൃഭൂമി ഓന്‍ലൈനിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.



Read more...

പുതിയ ഡാമിന് 380 കോടി

Sunday, August 29, 2010

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 380 കോടി ചിലവ് വരുന്ന എസ്റ്റിമേറ്റ്. ആഗസ്റ്റ് 30 ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത നോക്കൂ.

Read more...

സന്ദര്‍ശനം

Monday, August 23, 2010

ന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുന്നു.
23 ആഗസ്റ്റ് 2010 ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബോര്‍വെല്‍ രണ്ടാം ഘട്ടം

Thursday, August 19, 2010

പുതിയ അണക്കട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ടാംഘട്ട ബോര്‍ വെല്‍ നിര്‍മ്മാണം ഇന്നാരംഭിക്കും. ദീപിക ഓണ്‍ലൈന്‍ പത്രത്തില്‍ 2010 ആഗസ്റ്റ് 19ന് വന്ന വാര്‍ത്ത വായിക്കാം.

Read more...

കേരളം ഭൂമി കൈയ്യേറിയെന്ന്

Wednesday, August 18, 2010

കേരളം ഭൂമി കൈയ്യേറിയെന്ന് തമിഴ്‌നാട്. 18 ആഗസ്റ്റ് 2010ന് മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.


Read more...

ശാശ്വത പരിഹാരം

Monday, August 16, 2010

ശ്രീ എബ്രഹാം അഞ്ചാനിക്ക്, മുല്ലപ്പെരിയാര്‍ പ്രതിസന്ധി തീര്‍ക്കാന്‍ ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാനുണ്ട്. സത്യദീപം ടാബ്‌ളോയിഡിന്റെ 2010 ജൂണ്‍ 23 ന്(പുസ്തകം 83 ലക്കം 44) വന്ന ആ ലേഖനം വായിക്കാന്‍ താഴെയുള്ള ഇമേജ് ക്ലിക്ക് ചെയ്ത് വലുതാക്കൂ.

Read more...

10 ബോര്‍ ഹോളുകള്‍ കൂടെ

Wednesday, August 11, 2010

മുല്ലപ്പെരിയാറിലെ പുതിയ ഡാം സൈറ്റിലെ പാറകളുടെ ഉറപ്പ് പരിശോധിക്കുന്നതിനായി 10 ബോര്‍ ഹോളുകള്‍ കൂടെ നിര്‍മ്മിക്കുന്നതിന് കരാറായി. 2010 ആഗസ്റ്റ് 6ന് ദീപിക ഓണ്‍ലൈന്നില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ ചോര്‍ച്ച

Sunday, July 18, 2010

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച.
ദീപിക ഓണ്‍ലൈന്‍ പത്രത്തില്‍ 18 ജൂലായ് 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

കേരളം ശക്തമായ നിലപാടിലേക്ക്

Thursday, July 15, 2010

മുല്ലപ്പെരിയാല്‍ വിഷയത്തില്‍ കേരളം ശക്തമായ നിലപാടുകള്‍ എടുക്കുന്നു. 15 ജൂലായ് 2010 ന് ദീപക ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത തുടര്‍ന്ന് വായിക്കുക.

Read more...

ആദ്യ യോഗം ഇന്ന്

Sunday, June 13, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍. മനോരമയില്‍ 14 ജൂണ്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

മുന്നറിയിപ്പ് സംവിധാനം

Tuesday, June 1, 2010

മുല്ലപ്പെരിയാര്‍ ദുരന്തസാദ്ധ്യതാ മേഖലകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. 01 ഏപ്രില്‍ 2010 ലെ മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കൂ.

Read more...

ശിരുവാണിക്കരാര്‍

ശിരുവാണിക്കരാര്‍ മുല്ലപ്പെരിയാറിന് ഇണങ്ങും. 18 ഫെബ്രുവരി 2010 ന് (അല്‍പ്പം പഴയ വാര്‍ത്തയാണ്.) മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

മന്ത്രി കോടിയേരി പറയുന്നത്

Saturday, May 29, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള ആഭ്യന്തര വകുപ്പ് മന്ത്രി കോടിയ്യേരി ബാലകൃഷ്ണന്‍ പറയുന്നത് എന്താണെന്ന് വായിക്കൂ.

Read more...

വൈക്കോ പറയുന്നത്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ ഉത്ഘാടനം ചെയ്തുകൊണ്ട് തമിഴ് നേതാവ് വൈക്കോ പറഞ്ഞത് എന്താണെന്ന് വായിക്കൂ.

Read more...

മന്ത്രി പ്രേമചന്ദ്രന്‍ പറയുന്നത്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള ജലവകുപ്പുമന്ത്രി പ്രേമചന്ദ്രന്‍ പറയുന്നത് എന്താണെന്ന് വായിക്കൂ.


Read more...
Bookmark and Share